Friday, 10 June 2011

പ്രവാസി


തെളിഞ്ഞൊഴുകുന്ന പുഴകളേ ,പച്ചവിരിച്ചാടുന്ന പാടങ്ങളെ
നെഞ്ചോട് ചേര്‍ത്ത് സ്നേഹിച്ചവന്‍ , ഉടുത്തിരിക്കുന്ന മുണ്ടും
മാടികുത്തി കടത്തിണ്ണയില്‍ കൂട്ടുകാര്‍ക്കൊപ്പം സൊറപറഞ്ഞിരുന്നവന്‍
അവന്റെ ആഗ്രഹത്തിന് മുകളില്‍ അത്യാഗ്രഹം കുടിയേറിയപ്പോള്‍
ആ ആകാശനൗകയുടെ ചിറകില്‍ അവന്‍ കടലുതാണ്ടി വന്നു.
മുരള്‍ച്ചയോടെ ഓടിമറയുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ക്കും
ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങളും.ഒറ്റമുറിയിലെ രണ്ടാനിലയില്‍
നാടിന്റെ പച്ചപ്പിനെ ഓര്‍മ്മയാക്കിമാറ്റുന്നു.
കുത്തരി ചോറും,സ്വദേറിയ കറികളിലും മതിമറന്ന അവന്റെ
നാവില്‍ പച്ചമൈദയില്‍ ചുട്ടെടുത്ത് കുബ്ബൂസും,തൈരും രുചിപകര്‍ന്നു.
അറിയാതെ എങ്കിലും ഒരു നുള്ള് ഉപ്പുകൂടിയതിന് കലഹിച്ച ആ രാത്രി
ആ അമ്മയുടെ കൈപുണ്യം ,അതിനെല്ലാം മനസ്സില്‍ കുറ്റബോധം തൊന്നി.
മുരളുന്ന എയര്‍കണ്ടീഷനു കീഴെ തലചായ്ക്കുമ്പോള്‍ ആ കണ്ണില്‍ നിന്നും
അടര്‍ന്നു വീണ കണ്ണുനീര്‍ അവന്റെ തലയിണകളെ ഈറനണിയിച്ചു.
ദിവങ്ങള്‍ പിന്നിലോട്ട് നീങ്ങുന്നു. എഴുതിവച്ച കരാറും കഴിഞ്ഞ്
വീണ്ടും അവന്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നു.
പ്രവാസജീവിതത്തിലേക്ക് വീണ്ടും ഒരു തിരിഞ്ഞുനോട്ടം നടത്തിയാല്‍
എന്താണ് നേട്ടങ്ങള്‍?
നിത്യരോഗങ്ങളായ കൊളസ്ട്രോളും ഷുഗറും,പ്രമേഹവും!!

Wednesday, 8 June 2011

ഒറ്റചിലങ്ക

അഗ്രഹാരത്തിന്റെ തുളസിത്തറയുള്ള തിരുമുറ്റത്ത് വേദമന്ത്രങ്ങളുടെ പതിഞ്ഞ ശബ്ദങ്ങള്‍ക്കിടയില്‍  പട്ടുപാവാടയുടൊത്തൊരു കുഞ്ഞുബാല്യം. അവളുടെ കളിയും ചിരിയുമെല്ലാം ചിലങ്കകളുടെ കിലുക്കമായിരുന്നു,സംഗീതത്തിന്റെ സ്വരങ്ങളായിരുന്നു.ഭാഗവതരായ മുത്തശ്ശന്റെ സംഗീതശീലുകളായിരുന്നു എന്നും അവളുടെ കാതുകളില്‍ .അമ്മയുടെ നൃത്തചുവടുകളായിരുന്നു അവള്‍ ഹ്രിദിസ്ഥമാക്കിയതും.  മനസ്സില്‍ അവളെന്നും പ്രണയിച്ചതും നൃത്തവും സംഗീതവും മാത്രം.കളം വരച്ചകോലായിയില്‍ അവള്‍ ചിലങ്കളുടെ സംഗീതം പകര്‍ന്നാടി.കലയെ മാത്രം മനസ്സില്‍ ധ്യാനിച്ച് മനസ്സില്‍ ഒരു കലാകാരിയാകണം വേദികളില്‍ അരങ്ങു തകര്‍ത്ത് നിറഞ്ഞ സദസ്സിന്റെ കരഘോഷങ്ങള്‍ ഇതെല്ലാം അവളുടെ ആഗ്രഹമയിരുന്നു.സ്വപ്നങ്ങളായിരുന്നു. പക്ഷേ കാലം അവളെ പെട്ടെന്ന് വളര്‍ത്തി.സംഗീതത്തിനും നൃത്തത്തിനുമൊപ്പം മനസ്സില്‍ നിശബ്ദമായി നെഞ്ചിലേറ്റിയ ഒരു പ്രണയസങ്കല്പം കൂടി തകര്‍ത്തെറിഞ്ഞ് ഒരു യാഥാസ്തിതിക കുടുംബന്ധത്തിന്റെ ഉറച്ച അടിവേരുകളുടെ നിര്‍ബന്ധിത താലിചരടിനു മുന്നില്‍ അവള്‍ക്ക് തലകുനിക്കേണ്ടി വന്നു.തന്റെ ഇണയിലെ കലയോടുള്ള ശ്യൂനമായ സ്നേഹം തന്റെ ചിലങ്കകള്‍ക്കൊപ്പം മനസ്സിലെ പ്രതീക്ഷകളും,സ്വപ്നങ്ങളും കവര്‍ന്നെടുക്കപ്പെടുകയാണെന്ന നനുത്ത നോവ് പതുക്കെ അവള്‍ തിരിച്ചറിഞ്ഞു.വീണകമ്പികളില്‍ സ്വരമുയര്‍ത്തിയ അവളുടെ വിരലുകള്‍പോലും അവള്‍ക്ക് വ്യര്‍ത്ഥമെന്ന് തോന്നി. അവളുടെ ചിലങ്കള്‍ പടിഞ്ഞാറ്റെ തട്ടില്‍ പൊടിപിടിക്കാന്‍ തുടങ്ങി.അഗ്രഹാരത്തിന്റെ അകത്തളങ്ങളിലെ നാലു ചുവരുകള്‍ക്കുള്ളില്‍ അവളുടെ ചിന്തകളേയും സ്വപ്നങ്ങളേയും ബലികഴിക്കേണ്ടി വന്നു.ഒരു ഭാര്യയില്‍ നിന്നും ഒരു സ്ത്രീ അനുഗ്രഹിക്കപ്പെടുന്ന മാതൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് അവള്‍ മാറ്റപ്പെട്ടു.ചുരന്നിറങ്ങുന്ന മുലപ്പാലിനൊപ്പം അവളുടെ മനസ്സിലെ സംഗീതവും ,നൃത്തവും ഊട്ടി അവള്‍ അവളുടെ പൊന്നോമനയെ വളര്‍ത്തി.മനസ്സിലെ ബാക്കിയായ ആഗ്രഹങ്ങള്‍ക്ക് മകളിലൂടെ പൂര്‍ണതയേകാന്‍ ആ അമ്മമനസ്സ് വല്ലാതെ തുടിച്ചു.പിച്ചവെച്ചനാള്‍ മുതല്‍ ആ പതുപതുത്ത കാലുകളില്‍ നൃത്ത ചുവടു പകര്‍ന്നു നല്‍കി. ഉറക്കാന്‍ പാടിയ താരാട്ടിലൂടെ സംഗീതത്തിന്റെ സ്വരങ്ങള്‍ ആ കൊച്ചുകാതില്‍ ഉരുവിട്ട് കൊടുത്തു.ആ കുഞ്ഞു കൈക്കും കാലിനുമൊപ്പം സംഗീതവും,നടനവും വളര്‍ന്നു.സ്നേഹത്തില്‍ ചാലിച്ച് അമ്മ നല്‍കിയ കലാഭിരുചി അവളുടെ കാലില്‍ ചിലങ്കയണിയിച്ചു,അവള്‍ക്കു വേണ്ടി ശ്രുതികളുണര്‍ന്നു.വേദികളില്‍ ആ കൊച്ചു കലാകാരി നേട്ടങ്ങള്‍ നേടിയെടുക്കുമ്പോള്‍ മനസ്സില്‍ തനിക്ക് നഷ്ടപ്പെട്ട സ്വപ്നങ്ങളും,അഗ്രഹങ്ങളും വീണ്ടെടുക്കുകയായിരുന്നു ആ അമ്മ.സ്വന്തം മകളിലൂടെ പണ്ടെങ്ങോ കാലം മടക്കിയെടുത്ത സ്വപ്നങ്ങളുടെ വിജയം ആഘോഷിക്കുകയായിരുന്നു ആ അമ്മ. മക്കളെന്ന മഹാപുണ്യം എന്നും മാതാപിതാക്കള്‍ക്കു വേണ്ടി വിജയിക്കുകയാണ്.അവരിലേക്കെത്തുന്ന ഒരോ ബഹുമതികളും ,കൈയ്യടികളും ജന്മംകൊടുത്തവര്‍ക്ക്  പകരം നല്‍കുന്ന സമ്മാനമാണ്.

ചെമ്മീന്‍ Facebook Version

പരീകുട്ടി : കറുത്തമ്മ ഫേസ് ബുക്ക് വിട്ട് പോയാലും ഞാന്‍ ഫേസ് ബുക്ക് വിടില്ല
കറുത്തമ്മ:കൊച്ചു മുതലാളി നമ്മളെന്തിന് ഈ ഫേസ് ബുക്കില്‍ കണ്ടുമുട്ടി?
പരീകുട്ടി: ദൈവം സജസ്റ്റ് ചെയ്തിട്ട്.ഞാനീ ഫേസ് ബുക്കില്‍ കറുത്തമ്മയെ ഓര്‍ത്ത് കമന്റടിച്ച് കമന്റ്ടിച്ച് നടക്കും
കറുത്തമ്മ: ഞാന്‍ ത്രിക്കുന്നപുഴയിലിരുന്ന് ഞാന്‍ ആ കമന്റെ കണ്ട് ചങ്കുപൊട്ടികരയും
പരീകുട്ടി:ഒടുവില്‍ ലൈക്കടിച്ച് ലൈക്കടിച്ച് മൗസ് കേടാകും
കറുത്തമ്മ:അതിന് മുന്‍പ് ഞാന്‍ പുതിയ റിക്വസ്റ്റുമായി പറന്നിങ്ങ് എത്തും
പരീകുട്ടി: എന്നിട്ട് ഓണ്‍ലൈനുള്ള രാത്രിയില്‍ രണ്ട് പ്രൊഫൈലും ടാഗ് ചെയ്ത് പോക്കടിച്ചു ഈ ഫേസ് ബുക്കില്‍ സ്റ്റേറ്റസ് ഇട്ട് നടക്കും

Thursday, 2 June 2011

കൂട്ടുകാരി

ഇന്നും പതിവു പോലെ ആ മുഖപുസ്തകത്തിന്റെ താളുകള്‍ ഞാന്‍ മറിച്ചു നോക്കി, ഓര്‍മ്മയിലെവിടെയോ എഴുതിവച്ച അവളുടെ പേരിന് ഞാന്‍ ഒരു അടിക്കുറിപ്പെഴുതി. എന്നെ സ്വയം പരിചയപ്പെടുത്തി. കേട്ടുമറന്നതാണെങ്കിലും എന്നെ തിരിച്ചറിയാനും അവള്‍ക്ക് അധികനേരം വേണ്ടി വന്നില്ല.ഔപചാരികതയുടെ പുറം മോഡിയില്ലാതെ പരസ്പരം വാചാലരായി.പറയുന്ന വാക്കുകള്‍ക്കിടയില്‍ തമ്മിലറിയാവുന്നവരെ കുറിച്ചുള്ള വര്‍ണ്ണനകള്‍ .ഒരു ചെറിയ  സമയം കൊണ്ട് കാലങ്ങളുടെ പരിചയം പോലെ ചങ്ങാത്തം വളരുന്നത് പരസ്പരം അറിഞ്ഞു.അവളുടെ വാക്കുകളില്‍ നിഷ്കളങ്കത തുളുമ്പുന്ന കൊച്ചു കിട്ടിയുടെ നൈര്‍മല്യവും ഒരു നല്ല കൂട്ടുകാരിയുടെ സ്നേഹോപദേശം നിറഞ്ഞിരുന്നു.ഭൂതകാലത്തിന്റെ അടിയൊഴുക്കില്‍ ഒഴുകിപോയ ഓര്‍മ്മകളും , സന്തോഷങ്ങളും ,മനസ്സില്‍  നീറുന്ന വേദനയോടെ പൊതിഞ്ഞുകെട്ടിയ നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പരസ്പരം തുറന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ മൂടികെട്ടിയ കാര്‍മേഘങ്ങള്‍ ഒരു മഴയായ് പെയ്തുതോര്‍ന്ന പ്രതീതി.വാക്കുകളിലെ അളവറ്റ സ്നേഹവും സൗഹ്രിദവും പരസ്പരം പങ്കുവെച്ച് പിരിയുമ്പോള്‍ രണ്ടുപേരും അറിയാതെ പറഞ്ഞ വാക്കുകള്‍ " നീ ഒരിക്കലും തനിച്ചല്ല ഞാന്‍ നിന്നോടൊപ്പമുണ്ട് ".ആ സൗഹ്രിദം എന്നെ ഓര്‍മ്മിപ്പിച്ചത്  ആണ് .മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.