Thursday, 2 June 2011

കൂട്ടുകാരി

ഇന്നും പതിവു പോലെ ആ മുഖപുസ്തകത്തിന്റെ താളുകള്‍ ഞാന്‍ മറിച്ചു നോക്കി, ഓര്‍മ്മയിലെവിടെയോ എഴുതിവച്ച അവളുടെ പേരിന് ഞാന്‍ ഒരു അടിക്കുറിപ്പെഴുതി. എന്നെ സ്വയം പരിചയപ്പെടുത്തി. കേട്ടുമറന്നതാണെങ്കിലും എന്നെ തിരിച്ചറിയാനും അവള്‍ക്ക് അധികനേരം വേണ്ടി വന്നില്ല.ഔപചാരികതയുടെ പുറം മോഡിയില്ലാതെ പരസ്പരം വാചാലരായി.പറയുന്ന വാക്കുകള്‍ക്കിടയില്‍ തമ്മിലറിയാവുന്നവരെ കുറിച്ചുള്ള വര്‍ണ്ണനകള്‍ .ഒരു ചെറിയ  സമയം കൊണ്ട് കാലങ്ങളുടെ പരിചയം പോലെ ചങ്ങാത്തം വളരുന്നത് പരസ്പരം അറിഞ്ഞു.അവളുടെ വാക്കുകളില്‍ നിഷ്കളങ്കത തുളുമ്പുന്ന കൊച്ചു കിട്ടിയുടെ നൈര്‍മല്യവും ഒരു നല്ല കൂട്ടുകാരിയുടെ സ്നേഹോപദേശം നിറഞ്ഞിരുന്നു.ഭൂതകാലത്തിന്റെ അടിയൊഴുക്കില്‍ ഒഴുകിപോയ ഓര്‍മ്മകളും , സന്തോഷങ്ങളും ,മനസ്സില്‍  നീറുന്ന വേദനയോടെ പൊതിഞ്ഞുകെട്ടിയ നൊമ്പരങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പരസ്പരം തുറന്ന് പറഞ്ഞപ്പോള്‍ മനസ്സില്‍ മൂടികെട്ടിയ കാര്‍മേഘങ്ങള്‍ ഒരു മഴയായ് പെയ്തുതോര്‍ന്ന പ്രതീതി.വാക്കുകളിലെ അളവറ്റ സ്നേഹവും സൗഹ്രിദവും പരസ്പരം പങ്കുവെച്ച് പിരിയുമ്പോള്‍ രണ്ടുപേരും അറിയാതെ പറഞ്ഞ വാക്കുകള്‍ " നീ ഒരിക്കലും തനിച്ചല്ല ഞാന്‍ നിന്നോടൊപ്പമുണ്ട് ".ആ സൗഹ്രിദം എന്നെ ഓര്‍മ്മിപ്പിച്ചത്  ആണ് .മനസ്സുനിറയെ സന്തൊഷം നല്‍കി ഒരു മഴവില്ലു പോലെ പല സൗഹ്രിദങ്ങളും മാഞ്ഞുപോകുമ്പോഴും പ്രതീക്ഷകളും സ്നേഹവും നല്‍കാന്‍ പുതിയ സൗഹ്രിദങ്ങള്‍ വിരിയുമ്പോള്‍ അത് ഒരിക്കലും നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാവും ഈ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവും.

No comments:

Post a Comment