Monday, 30 May 2011

ഭാര്യ

അമ്മയ്ക്ക്  പൊന്നുമോളായി
അച്ചന് ഓമനയായി
പൊന്നാങ്ങളമാരുടെ ഉണ്ണിയാര്‍ച്ചയായി
ഏട്ടത്തിമാരുടെ നാത്തൂനായി
ഒടുവില്‍ കഴുത്തില്‍ കുരുക്കിട്ട
താലിചരടിന്റെ ബന്ധ(ന)ത്തില്‍
ഒരു ഭാര്യയായി.

Saturday, 21 May 2011

ചിരി അക്ഷരമാണ്

"ചിരി " മനുഷ്യന് ദൈവം നല്‍കിയ ഒരു വലിയ അനുഗ്രഹം.പലഭാവങ്ങളില്‍ എന്നാല്‍ ഒരു പേരില്‍ .കള്ളം നോട്ടം നല്‍കി കടലാസു പൂക്കള്‍ ഉതിര്‍ന്ന് വീണ കലാലയത്തിന്റെ നടവഴിയില്‍ അവള്‍ ആദ്യാമായ് എന്നെ നൊക്കി ചിരിച്ചു.പരിചയത്തിന്റെ ഒരു  ചിരി.പിന്നീടെപ്പോഴോ മനസ്സില്‍ അറിയാതെ മഴവില്ലുപോലെ പൂത്ത പ്രണയം അവളോട് തുറന്ന് പറഞ്ഞപ്പൊള്‍ മറുപടിയായ് അവളെന്നിക്ക് തന്നത് പ്രണയത്തിന്റെ വശ്യമായ ചിരിയായിരുന്നു.പ്രണയം നനച്ച ആ ചിരി.ഒഴുകിയ കാലങ്ങള്‍ക്ക് ശേഷം എന്റെ പ്രണയത്തെ തിരസ്കരിച്ചു കൊണ്ട് അവളുടെ മനസ്സ് അവള്‍ മറ്റാര്‍ക്കോ നല്‍കി എന്നെ നോക്കി വീണ്ടും ചിരിച്ചു.വഞ്ചന ഒളിഞ്ഞിരിക്കുന്ന ഒരു ചിരി.ഒരു പെണ്ണിനാല്‍ വഞ്ചിക്കപ്പെട്ട എന്നെ നോക്കി എന്റെ കൂട്ടുകാരും ചിരിച്ചു.പരിഹാസത്തിന്റെ ചിരി. ഒടുവില്‍ നഷ്റ്റപ്രണയത്തിന്റെ നീറുന്ന നൊമ്പരം മനസ്സിലൊതുക്കി ഞാനും പുറമേ ചിരിച്ചുകാണിച്ചു.തേങ്ങലിനെ മറച്ച മറ്റൊരു ചിരി.എല്ലാം അറിഞ്ഞ പെറ്റമ്മ എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി മാത്രം ചിരിച്ചു. സാന്ത്വനത്തിന്റെ നിഷ്കളങ്കമായ ചിരി.ജീവിതത്തിലെ ഏതൊരു സാഹചര്യത്തിലും ആര്‍ക്കും ആരോടും സംവദിക്കുവാനുള്ള ലളിതമായ ഭാവം.ചിരി.ആയിരം വാക്കുകളെ , മനസ്സിലെ പ്രണയത്തെ ഒരു ചിരിയിലൊതുക്കാന്‍ കഴിയുമെങ്കില്‍ ... ചിരി അക്ഷരമാണ് .





Friday, 13 May 2011

ഡോ:സിന്ധുജോയിക്ക് ഒരു തുറന്ന കത്ത്,


നേതാവേ,  
അവകാശപ്പെടാന്‍ ആവാത്തതും ,ഒരു നേട്ടവും എടുത്തു പറയാനാകാതെ സാങ്കേതികമായി തോറ്റ് പേരിനു മാത്രം ജയിച്ച യി ഡി എഫിലേക്ക് കൂറുമാറിയ നിങ്ങള്‍ക്ക് ഇത് ഒരു വലിയ വിജയമായിരിക്കാം.ഇത് ഞങ്ങള്‍ക്ക് ജയമാണ്. ജനങ്ങള്‍ എല്‍ ഡി എഫിനെ സ്വീകരിച്ചു എന്നതിന് ഏറ്റവും വലിയ തെളിവാണ് .   എല്‍ ഡി എഫിനെ തകര്‍ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പാഴായി പോയെങ്കിലും ജയിച്ചു എന്ന് അഹങ്കരിക്കാന്‍ പോലും ആവാത്ത ഒരു വിജയം.ഇതിനെല്ലാം പുറമേ എനിക്ക് നിങ്ങളോട് കുറച്ച കാര്യങ്ങള്‍ പറയാനും ചോദിക്കാനും ഉണ്ട്. അച്ചായത്തി പ്രിത്വിരാജിന് തുറന്ന കത്ത് അയച്ചത് കണ്ടപ്പോഴാണ്‍ കാശ് ചിലവില്ലാതെ ഒരു തുറന്ന കത്ത് എന്ന ആശയം എന്റെ മനസ്സില്‍ കടന്നു വന്നത്.ഞാന്‍ കാര്യത്തിലൊട്ട് കടക്കട്ടെ. അടുപ്പില്‍ ചേരപായുന്നവനും മനസ്സില്‍ ആഗ്രഹം കാണും ചിക്കന്‍ ബിരിയാണി കഴിക്കണമെന്ന്.പക്ഷേ അതിനു വേണ്ടി ഹോട്ടലില്‍ എച്ചില്‍ പാത്രം കഴുകാന്‍ അവന്റെ വ്യക്തിത്വം അവനെ അനുവദിക്കാറില്ല.ക്ഷമിക്കണം " വ്യക്തിത്വം " എന്നാല്‍ എന്താണെന്ന് താങ്കള്‍ക്കറിയില്ലല്ലോ.മനുഷ്യന്റെ ഉള്ളില്‍ സ്വന്തമായി ആ മനുഷ്യന് ഒരു നിലപാട് അല്ലെങ്കില്‍ ഞാന്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും നല്ലതാണെന്നുള്ള തിരിച്ചറിവ് ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ആരെന്ന് സ്വയം മനസ്സില്‍ ഉറച്ച ബോധ്യം വേണം.താങ്കള്‍ മാര്‍ക്കിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി പ്രസംഗിച്ചതൊക്കെ ഓര്‍മ്മകാണുമല്ലോ അല്ലേ?കൂറുമാറ്റം എന്നതിന് ഒരു പര്യായപദം ആയി മലയാളികള്‍ താങ്കളുടെ പേര് സ്വീകരിച്ചു കഴിഞ്ഞു.ഇനി ഈ പാലം പണിതതിന് ശേഷം കുരങ്ങന്റെ കയ്യില്‍ പൂമാലകിട്ടിയപോലെ മൈക്കിലൂടെ നിങ്ങള്‍ നടത്തിയ ചില തെരുവ് പ്രസംഗങ്ങളിലേക്ക്.ആദ്യം ജനങ്ങളുടെ ഇഷ്ട(ദുഷ്ട്)  താരത്തിന് വേണ്ടി നിങ്ങള്‍ നടത്തിയ പ്രചരണം.കേരളത്തിലെ സ്ത്രീ സമൂഹം അന്നും ഇന്നും അറപ്പോടെയും വെറുപ്പോടെയും നോക്കികാണുന്ന കുഞ്ഞാലികുട്ടി സാഹിബിന് വേണ്ടി ഒരു യുഡീഫ് വനിതപോലും പ്രചരണത്തിനിറങ്ങാതിരുന്നപ്പോള്‍ വേങ്ങരയില്‍ പോയി ആ മഹാന്റെ കൊണവധികാരം കൊട്ടി ഘോഷിച്ച നിങ്ങള്‍ അപമാനിച്ചത്  കേരളത്തിലെ സ്ത്രീകളെയാണ്.നാണമില്ലേ എന്ന് ചോദിക്കാന്‍ തോന്നുന്നു.പക്ഷേ അതില്ല എന്ന് നല്ല ബോധ്യമുള്ളതു കൊണ്ടാണ് ചോദിക്കാത്തത്.രണ്ട് പെണ്മക്കളുള്ള ഉമ്മച്ചന്‍ നിങ്ങളെ മകളായി സ്വീകരിച്ചു എന്ന് കണ്ണില്‍കുത്തി കരഞ്ഞുകൊണ്ട് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി കാരണം പണ്ടൊരു എസ് എഫ് ഐ സമ്മേളനത്തില്‍ വടിയും കുത്തിപ്പിടിച്ച് വന്ന് നിങ്ങള്‍ പറഞ്ഞത് പിണറായി വിജയനേയും , ശ്രീമതി ടീച്ചറേയും രക്ഷിതാക്കളെ പോലെ കാണുന്നു ആപത്ത് സമയത്ത് സഹായിച്ചത് പാര്‍ട്ടിയും പാര്‍ട്ടിക്കാരും മാത്രമാണ് എന്നാണ് അതേ നിങ്ങള്‍ ഇന്ന് ഈ കഥ പൊറോട്ട കഥ പറഞ്ഞപ്പോള്‍ മലയാളത്തില്‍ ഒരു ചൊല്ലുണ്ട് "അപ്പാപ്പം കാണുന്നവനെ അപ്പാന്നു വിളിക്കുക' എന്ന് അതു പോലെയായി പോയി ഇതും.പിന്നെ നിങ്ങള്‍ എടുത്തെടുത്തു പറഞ്ഞ കുറച്ച് കാര്യങ്ങള്‍ പാര്‍ട്ടിക്ക് വേണ്ടി ജീവന്‍പോലും കളയാന്‍ തയ്യാറായ നിങ്ങളെ പാര്‍ട്ടി വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല എന്നത്.അതില്‍ എനിക്ക് മനസ്സിലാവാത്തത് ഒരുകാര്യമാണ് പാര്‍ട്ടിക്ക് വേണ്ടി എന്തു കേമത്തരം ആണ് സിന്ധുജോയി എന്ന പഴയ സഖാവ് ചെയ്തത്.സമരം വിളിച്ചതോ? അതോ ജയില്‍ കിടന്നതോ? പോലീസുകാരുടെ അടികൊണ്ടതോ? അതോ ഒരു ഗ്രനൈഡ് പൊട്ടി പരിക്കേറ്റതോ? ഇതൊക്കെയാണ് താങ്കള്‍ ഉദ്ദേശിച്ചതെങ്കില്‍ ഒന്ന് മനസ്സിലാക്കുക എല്‍ ഡി എഫ് അനുഭാവിയായ ഒരു സാധരണ പ്രവര്‍ത്തകന്‍ നേരിടുന്ന സാധരണ പ്രശ്നങ്ങളാണ് പ്രവര്‍ത്തനങ്ങളാണ് ഇതൊക്കെ.അല്ലാതെ
രാജ്യം വെട്ടിപിടിച്ചിട്ടൊന്നും ഇല്ല ഇത്രയും നിന്ന് വീമ്പ് പറയാന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നിലനില്പ്പിന് ഒരു സംഘടനയുടെ സഹായം ആവശ്യമായിരുന്നു അന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ് എന്ന് പറഞ്ഞപോലെ അന്ന് പാര്‍ട്ടിയില്‍ സ്ത്രീ സാനിധ്യം കുറവായത് കൊണ്ട് പാര്‍ട്ടി നിങ്ങളെ വളര്‍ത്തി.അല്ലാതെ സിന്ധു ജോയ് സ്വന്തം കഴിവുകൊണ്ട് വളര്‍ന്നതോന്നും അല്ല.ഇനി അങ്ങനെ ഇനി എന്തെങ്കിലും ഉണ്ടെങ്കില്‍ ഒന്നു വെളിപ്പെടുത്തണം.പിന്നെ കഷ്ടകാലത്തിന് ഗ്രനൈഡ് പൊട്ടിയപ്പോള്‍ മാധ്യമങ്ങള്‍ നിങ്ങളെ ഫോക്കസ് ചെയ്തു അതിലൂടെ പരസ്യം ചെയ്തപ്പോള്‍ സിന്ധുജോയിലെ നാലാളറിഞ്ഞു.പിന്നെ താങ്കള്‍ പറഞ്ഞ കാര്യം പാര്‍ട്ടിക്കകത്ത് ഭിന്നത.സ്വാഭാവികമായും ഏത് സംഘടനയിലും അഭിപ്രായ വ്യത്യാസങ്ങളും ഭിന്നതകളും കാണും.അത് സ്വന്തം കുടുംബത്തിലായാലും കാണും സഖാവേ ക്ഷമിക്കണം നേതാവേ.. ഇനി അങ്ങനെ സ്വന്തം വീട്ടുകാര്‍ പിഴയാണെന്ന് തോന്നിയാല്‍ അത് വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കണം.അല്ലതെ അയല്‍വക്കത്ത് പോയി പാടുകയല്ല വേണ്ടത്.പിന്നെ പാര്‍ട്ടിയുടെ നിലപാടുകളും സിന്താന്തങ്ങളും ഇന്നലത്തെ മഴയില്‍ മാനത്ത് നിന്ന് വന്നതൊന്നും അല്ല.ഒരു സുപ്രഭാതത്തില്‍ സൂര്യനുദിച്ചപ്പോള്‍ ദൈവവിളിയുണ്ടായതാണോ താങ്കള്‍ക്ക്? അതോ അകലെയിരുന്ന് താങ്കളുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഒരു വൈദ്യന്റെ വിദഗ്ദ ചികില്‍സയോ താങ്കളേ ഈ മാറ്റത്തിലേക്ക് നയിച്ചത് എന്നും എനിക്ക് സംശയം ഉണ്ട്.പിന്നെ സീറ്റ് മോഹം അല്ല താങ്കളുടെ ഈ ചേരിമാറ്റത്തിന്‍ കാരണം എന്ന് ആത്മാര്‍ത്ഥമായി പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക്.എസ് എഫ് ഐ യുടെ സംസ്ഥാന്‍ പദവില്‍ എത്തിയ താങ്കള്‍ക്ക് പാര്‍ട്ടി അതിനു ശേഷം സ്ഥാനമാനങ്ങള്‍ നല്‍കി പൂവിട്ട് പൂജിച്ചില്ല എന്ന് താങ്കള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞത് മറക്കണ്ട.അധികാരം ഒന്നുമില്ലാതെ ഈ കൊടിയും പിടിച്ച് നടന്നിട്ട് എന്ത് കാര്യം അല്ലേ? പിന്നെ മറുകണ്ടം ചാടുകതന്നെ. എന്നിട്ടൊരു വായാട്ടും നടത്തി പാര്‍ട്ടി എന്നെ വേണ്ടവിധത്തില്‍ ഉപയോഗിച്ചില്ല.എന്തായാലും ഇനി ആ കാര്യത്തില്‍ നിങ്ങള്‍ വിഷമിക്കേണ്ടി വരില്ല കാരണം സ്ത്രീകളുടെ കഴിവിനെ ആത്മാര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരുപടി നേതാക്കള്‍ യു ഡി എഫില്‍ സ്വന്തമായുണ്ട്. അവരുടെ മനസ്സിലൊക്കെ ഇപ്പോ ലഡു പൊട്ടി എന്നാണ് കേള്‍ക്കുന്നത്.എന്തായാലും അവര് താങ്കളെ ഉപയോഗിക്കും എന്ന് താങ്കള്‍ക്ക് പ്രത്യാശിക്കാം.പിന്നെ എസ് എഫ് ഐയുടെ ദേശീയ നേത്രുത്വത്തിലേക്ക് താങ്കള്‍ എത്തിപ്പെട്ടു എങ്കില്‍ ഇതില്‍ കൂടുതല്‍ എന്താണ്‍ നിങ്ങള്‍ ആഗ്രഹിച്ചത്? " മുഖ്യമന്ത്രി കസേരയോ".അല്ല അറിയാനുള്ള ഒരു ആഗ്രഹം ഉണ്ട് അതുകൊണ്ടാണ്‍ ചോദിച്ചത്.പിന്നെ ചായ തരാന്‍ പോലും ശ്രീമതി ടീച്ചര്‍ തയ്യാറായില്ല എന്ന് കൊച്ചു കുട്ടികളെ പോലെ കരയാന്‍ നാണമില്ലേ നിങ്ങള്‍ക്ക്? എന്തായാലും പെട്ടത് പെട്ടു.ഇനി ആരോടും ഒന്നും മിണ്ടണ്ടാ.നാണക്കേടാ .കുറച്ച് കാലം ഇനി ഇങ്ങനെ വാലാട്ടി കുരച്ചു കൊണ്ട് നടന്നാല്‍ എന്നെങ്കിലും ഒരു കസേര തരാതിരിക്കില്ല.പിന്നെ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ സി പി ഐ എമിനേക്കാളും നല്ല പാര്‍ട്ടിയാണ്‍ കോണ്‍ഗ്രസ്സ്.കണ്ടില്ലേ റജീനയൊക്കെ നല്ല നിലയിലായി.സ്വന്തം കഴിവിലൊന്നും സിന്ധു നിങ്ങല്‍ ഒന്നും പാര്‍ട്ടിക്ക് വേണ്ടി ചെയ്തിട്ടില്ല.പിന്നെ പാടിയ കാര്യം.ഭക്തി ഗാനം പാടിയതല്ല.അത് പിന്നെ പറയാം.പാടി നടന്നില്ലേ പാര്‍ട്ടി വേദികളില്‍ അവഗണിച്ചു എന്ന്.എസ് എഫ് ഐയുടെ നേതാവായ നിങ്ങളെ എസ് എഫ് ഐയുടെ ഏത് വേദികളിലാണ്‍ അവഗണിച്ചത്? ഒന്നു വ്യക്തമാക്കിയാന്‍ നന്ന്. അല്ല്ലാതെ സി പി ഐ എമിന്റെ എല്ലാ വേദികളിലും സിന്ധുവിനൊരു കസേരയിട്ട് സ്വീകരിക്കണമെങ്കില്‍  അതിന്‍ തക്ക മഹിമയൊന്നും നിങ്ങള്‍ക്കില്ല.ഇനി പ്രവര്‍ത്തിക്കാനുള്ള അവസരം ആണ് നിങ്ങല്‍ ഉദ്ദേശിച്ചതെങ്കില്‍ അതിന്‍ കാണാന്‍ മുന്നില്‍ പ്രേക്ഷകരോ ,പാടാന്‍ മൈക്കോ ഒന്നും വേണ്ട.സ്വന്തം വാര്‍ഡിലെ വീടുകളില്‍ കയറി ചെന്ന് പൊതുപ്രവര്‍ത്തനം നടത്താം. രക്ഷിതാക്കല്‍ ഇല്ലാത്ത നിങ്ങളെ പാര്‍ട്ടി സംരക്ഷിക്കും എന്ന് ബോധ്യമുള്ളത് കൊണ്ടാണ്‍ സി പി ഐ എം ഇല്‍ ചേര്‍ന്നത് എന്ന് നിങ്ങള്‍ എന്ന് വിളിച്ച് പറഞ്ഞു.അതില്‍ തന്നെ താങ്കളുടെ സ്വാര്‍ത്ഥത് വ്യക്തമല്ലേ?പിന്നീട് പാര്‍ട്ടി കൈയ്യൊഴിഞ്ഞു.ഇതായിരുന്നു കൂറുമാറ്റത്തിന്‍ നിങ്ങള്‍ ഒരു മാധ്യമത്തോട് പറഞ്ഞ ന്യായം. ഈ കക്ഷത്തില്‍ വച്ചത് പോവുകയും ചെയ്തു ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല എന്നൊരു നാടന്‍ ചൊല്ല് ഇവിടെ നിങ്ങളിലൂടെ വീണ്ടും അന്വര്‍ത്ഥമായി.പിന്നെ ഇടയ്ക്ക് പലരും ചോദിച്ചു താങ്കള്‍ ഈ സ; വി എസിനെ മാത്രം ഇങ്ങനെ കുറ്റപ്പെടുത്തുന്നത് എന്തിനാ? അങ്ങേര് മാത്രമാണോ അവഗണിച്ചത്? ഒരു സംശയം മാത്രം.ഈ തിരഞ്ഞെടുപ്പില്‍ ഇനിയേതായാലും ഒന്നും ഇല്ല.തല്‍കാലം വല പള്ളികൂടത്തിലും പോയി ക്ലാസെടുത്ത് ജീവിക്കാന്‍ നോക്ക്. അടുത്ത ഒരു പത്ത് കൊല്ലത്തേക്ക് കസേരയൊന്നും പ്രതീക്ഷിക്കേണ്ട.ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ ജനങ്ങള്‍ അംഗീകരിക്കേണ്ട എന്ത് വ്യക്തിത്വം ഉണ്ട് സിന്ധുജോയിക്ക്?വെറും മൂന്നുലുവ മെമ്പര്‍ഷിപ്പില്‍ ഒരു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകയായി തരംതാഴ്ത്തപ്പെട്ട ഈ ദയനീയാവസ്ഥയില്‍ ലജ്ജതോന്നുന്നു.പണ്ട് നിങ്ങല്‍ക്ക് ജയ് വിളിച്ചതില്‍ ഞാന്‍ എനിക്ക് ഇന്ന് കുറ്റബോധം തോന്നുന്നു.പാവപ്പെട്ടവനെ ചതിക്കുന്ന പാര്‍ട്ടി എന്ന് വിളിച്ചു കൂവിയില്ലെ,എന്തുകൊണ്ട് കാസര്‍കോട്ടെ ആ പാവങ്ങളെ തിരിഞ്ഞുപോലും നോക്കാന്‍ നിങ്ങളോ,ഇന്നത്തെ വളര്‍ത്തച്ചനോ തയ്യാറായില്ല?അധികാര മോഹത്തിന്റെ ദിവാസ്വപ്നങ്ങളില്‍ വിറളി പിടിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പടിയിറങ്ങുമ്പോള്‍ മനസ്സിലെങ്കിലും സിന്ധു നിങ്ങള്‍ അഹംങ്കരിച്ചോ നിങ്ങളോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകും എന്ന്?രക്തം കൊടുത്തും പാര്‍ട്ടിയെ സംരക്ഷിക്കാന്‍ കേരളത്തിലെ സഖാക്കള്‍ക്ക് നട്ടെല്ലുള്ളെടുത്തോളം കാലം ചെങ്കൊടി പാറിപറക്കും.കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനില്‍ക്കും.നമുക്ക് മുന്നേ നടന്നുപോയ രക്തസാക്ഷികളുടെ കാല്പ്പാടുകള്‍ ആണ് നമ്മുടെ മാര്‍ഗ്ഗം.
പുലരി തേടിയുള്ള ഈ യാത്രയില്‍ നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാനായേക്കം,പക്ഷേ തോല്പ്പിക്കാനാകില്ല.

ലാല്‍ സലാം
എല്‍ ഡി എഫ് സിന്ദാബാദ്


Saturday, 7 May 2011

ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം

" അമ്മ " സ്നേഹത്തിന്റെ അവസാന വാക്ക്.പൊക്കിള്‍ കൊടിയില്‍ തുടങ്ങുന്നു ആ സ്നേഹത്തിന്റെ ബന്ധം.പകരംവയ്ക്കാന്‍ മറ്റൊന്നില്ലാത്തൊരു ആത്മബന്ധം.
സ്വന്തം മക്കളേ ജീവശ്വാസം പോലെ സ്നേഹിക്കുന്ന ആ മഹാ പുണ്യം."അമ്മ"
അമ്മിഞ്ഞ പാലിന്റെ മധുരമൂറുന്ന സ്നേഹവും
മനസ്സിലെ നെഞ്ചിലേറ്റി ലാളിക്കുന്ന വാത്സല്യവും
വേദനകളെ മഞ്ഞുപോലുരുക്കുന്ന സാന്ത്വനവും
അതിലേറെ സംരക്ഷണവും നല്‍കി സ്വന്തം മക്കളുടെ കയ്യും കാലും വളരുന്നതുറ്റു നോക്കി
ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അവനൊരു താങ്ങായ്,തണലായി ആ അമ്മ എന്നും
വര്‍ത്തിക്കുന്നു.ഒന്നകലുമ്പോള്‍ ഒരമ്മയ്ക്ക് നഷ്ടമാകുന്നത് സ്വന്തം പ്രാണവായുവാണ് .അക്ഷരങ്ങലിലൂടെ വര്‍ണ്ണിച്ച് തീര്‍ക്കാന്‍ എനിക്ക് കഴിയില്ല ആ അമ്മയെ. സ്വന്തം വിശപ്പിനേക്കാല്‍ ആ അമ്മയ്ക്ക് അസഹനീയമാകുന്നത് മക്കളുടെ വിശപ്പിനേയാണ് , സ്വന്തം വേദനയേക്കാല്‍ ആ അമ്മ വേദനിക്കുന്നത് മക്കളുടെ വേദനയിലാണ്.സത്യത്തിന്റെ ചുവട് പിടിച്ച് ഒരോ മക്കളേയും അവനാഗ്രഹിക്കുന്ന വിദ്യാഭ്യാസവും,പ്രാഥമിക അറിവുകളും നല്‍കി ചുവടുറപ്പിക്കാന്‍ ഒരോ അമ്മയും കഷ്ടപ്പെടുന്നതിനെ എത്ര കണ്ട്  പ്രശംസിക്കണം.ആദരവും ,ബഹുമാനവും നല്‍കാന്‍ തയ്യാറാകാത്ത ഇന്നത്തെ തലമുറകള്‍ മറന്നുപോകുന്നത് ആ സ്നേഹം ആണ്.ആ സ്നേഹത്തിന്റെ അളക്കാനാവാത്ത മഹത്വമാണ്. അമ്മമാരേ ശരണാലയങ്ങളിലേക്ക് തള്ളിവിടുന്ന ഒരോ മക്കളും നഷ്ടപ്പെടുത്തുന്നത് ഇനിയൊരു ജന്മം കൊണ്ട് നിങ്ങള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുണ്യമാണ്.ഒരമ്മയുടെ നന്മയറിഞ്ഞ് ആ അമ്മയെ ബഹുമാനിക്കുക ,സ്നേഹിക്കുക,അനുസരിക്കുക,ശുശ്രൂഷിക്കുക എന്നത് മക്കളുടെ കടമയാണ്, എത്ര ഒഴിവുകഴിവുകള്‍ പറഞ്ഞാലും മാറി നില്‍കാന്‍ കഴിയാത്ത് ധര്‍മ്മമാണ് എന്ന തിരിച്ചറിവ് ഒരോ മക്കളില്‍ ഉണ്ടാവുന്നത് നന്ന്. ആ അമ്മയ്ക്ക് തങ്കമോം  , പണമോ, വിലകൂടിയ പട്ടുകളോ ഒന്നും കൊടുക്കാന്‍ മക്കള്‍ക്ക് കഴിഞ്ഞിലെങ്കിലും നല്‍കാന്‍ ക്ഴിയുന്ന ഒരിത്തിരി സ്നേഹം അതു മാത്രം നല്‍കാന്‍ കഴിഞ്ഞാല്‍ ഈ ജന്മം മുഴുവന്‍ ആ പുണ്യം നിങ്ങളെ അനുഗ്രഹിക്കും ഒരിക്കല്‍കൂടി മക്കളെ സ്നേഹിക്കുന്ന മക്കള്‍ സ്നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും എന്റെ ഹ്രിദ്യമായ " മാതൃ ദിനാശംസകള്‍ ".

വിധി തളച്ചിട്ട യൗവനം


മരവിച്ചു മലര്‍ന്ന കാല്‍പാദത്തില്‍ നോക്കി അവന്‍ ആ വീല്‍ചെയറില്‍ തന്നെ ഇരുന്നു.മനസ്സിലെ വേദനകളെല്ലാം ഉള്ളിലൊതുക്കി കഴിയുകയായിരുന്നു അവന്‍.പഴയകൂട്ടുകാരെ കണ്ടപ്പോള്‍ അവന്
സ്വയം നിയന്ത്രിക്കാന്‍ പാറ്റാതെ ആയി.കണ്ണില്‍ നിന്നും കണ്ണുനീര്‍ അവന്റെ മടിയിലേക്ക് ഇറ്റുവീണു.
ഒരു പക്ഷേ ദൈവം നിര്‍ണയിച്ച വിധിയെ പോലും മനുഷ്യന്‍ ശപിച്ചു പോകും.അല്ലേ?നാട്ടില്‍ ഒരു വിശേഷം നടന്നാല്‍ ബാബു ഒരു നിത്യസാനിധ്യമായിരുന്നു.ആര്‍ക്കും പരാതിയില്ലാതെ,ആരോടും പരിഭവമില്ലാതെ
എല്ലാരേയും സ്നേഹിക്കാന്‍ മാത്രമേ ശ്രമിച്ചിട്ടുള്ളൂ.കല്ല്യണം,പാലുകാച്ചല്‍,ഉത്സവം,രാഷ്ട്രീയം, ഇനിയൊപ്പോള്‍ ഒരു മരണം നടന്നാല്‍ പോലും ബാബു അങ്ങനെ ഓടി നടക്കും.ഉള്ളിലെ യൗവനത്തിന്റെ പ്രസരിപ്പോടെ.അതു തന്നെയാണ് അവനെ എല്ലാരും സ്നേഹിക്കാന്‍ മുഖ്യകാരണവും.കൂട്ടത്തില്‍ മനസ്സില്‍ അവനെന്നോ ആഗ്രഹിച്ച ഒരു പ്രണയവും.പഠിക്കാന്‍ ആളല്പം പിന്നോട്ടായിരുന്നെങ്കിലും അതൊന്നും ബാബുവിനൊരു മാനദണ്ഡമല്ലായിരുന്നു.തന്റെ മെയ്യില്‍ ഒതുങ്ങുന്ന എന്തു ജോലിയും അവന്‍ ഏറ്റെടുക്കും.അതിപ്പോ കണ്ടത്തില്‍ ടില്ലറടിക്കുന്നത് മുതല്‍ തേങ്ങ ഇടാന്‍ പോലും മൂപ്പരു ഒരുക്കമാണ്.പഴയകൂട്ടുകാരെല്ലാം ജോലി തേടി ഗള്‍ഫിലും ,മറ്റും പോയപ്പോഴും അന്നാട്ടുകാര്‍ക്ക് കൂട്ടായ് 
ബാബു എന്നും അവിടെ ഉണ്ടായിരുന്നു.ഗള്‍ഫില്‍ നിന്നും കൂട്ടുകാരാരെങ്കിലും വിളിച്ചു പറയും, ബാബു വീട്ടില്‍ എന്തോ ഒരു ആവശ്യം ഉണ്ട് ഒന്ന് അങ്ങോട്ട് ചെല്ലണേടാ..കേള്‍ക്കണ്ട താമസം അത് കഴിഞ്ഞിട്ടേ ഉള്ളൂ ബാക്കി കാര്യം.കൂട്ടുകാരെ ജീവനായിരുന്നു അവന്‍.കൂട്ടുകാര്‍ക്കവനേയും.ആ പ്രസരിപ്പും,ഉശിരും കണ്ടിട്ടാവണം വിധി ഒരല്പം ക്രൂരമായി അവനിലേക്കെത്തി.ഒരു കല്ല്യാണ വീടിന്റെ ഒരുക്കത്തിനിടയില്‍ വെട്ടി വച്ച മരം വണ്ടിയില്‍ കയറ്റുന്നതിനിടേ ഭാരമുള്ള തടി കാലിലേക്ക് ഉരുണ്ട് വീണ്‍ കാല്‍പാദം ചലനശേഷി ഇല്ലാതായി.പിന്നീടുള്ള ചികിത്സകള്‍ക്കൊന്നും അതിന് പ്രതിവിധികാണാന്‍ കഴിഞ്ഞില്ല.പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ പറ്റാതായി.വീല്‍ചെയറ് കയ്യ് കൊണ്ട് തള്ളില്‍ ആ വീട്ടില്‍ മാത്രം അവന്റെ ജീവിതം ഒതുങ്ങി.പഴയ കൂട്ടുകാരെ കണ്ടപ്പോള്‍ അവന്റെ ഉത്സാഹം വീണ്ടും ആ കണ്ണുകളില്‍ പ്രകടമായിരുന്നു.ഒരുപാട് ഓടി നടന്നത് കൊണ്ടായിരിക്കും ഇനി കുറച്ച് വിശ്രമിക്കാന്‍ ദൈവം ഇങ്ങനെ ഒന്ന് തന്നതല്ലേടാ ? എന്ന് കൂട്ടുകാരുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് പറയുമ്പോഴും അവന്റെ കണ്ണില്‍ കണ്ണുനീര്‍ തടം കെട്ടിയിരുന്നു.ആ വാക്കുകളില്‍ കൂടെയിരുന്ന കൂട്ടുകാരും അറിയാതെ വിതുംബിപോയി.അവന്റെ സ്വതന്ത്രമായ ലോകം ഒരു വീല്‍ചെയറില്‍ മാത്രം തളയ്ക്കപ്പെട്ടത് ക്രൂരമായ വിധിയുടെ വിളയാട്ടമായിരുന്നു.യാത്ര പറഞ്ഞ് കൂട്ടുകാര്‍ നടന്നകലുമ്പോഴും,ചിരിച്ചുകൊണ്ട് (ഉള്ളില്‍ കരഞ്ഞുകൊണ്ട്) അവന്‍ അവരെ യാത്രയാക്കി.

വനവാസം


ഇതൊരു വനവാസമാണ്.കൂടും,കുടുംബവും,നാടും,നാട്ടുകാരും,കൂട്ടും ,കൂട്ടുകാരും വിട്ട് ഒറ്റപ്പെട്ട വനവാസം.ജീവിതത്തിന്റെ നല്ല കാലങ്ങളെ സ്വയം എരിഞ്ഞു തീര്‍ക്കാന്‍ ഈ മരുഭൂമിയിലേ
ചൂടിലേക്ക്,മനസ്സും ശരീരവും ഒരുപോലെ തളരുന്ന ഒരു ഒരു കൊടുംകാട്ടിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു.ചുറ്റിലും കാണുന്നവരില്‍ പലരും എന്റെ സമാന ചിന്താഗതിക്കാരാവും.
കണക്കു പുസ്തകത്തില്‍ എഴുതിയത്,കൂട്ടിയും കുറച്ചും നോക്കിയിട്ട് നഷ്ടപ്പെട്ടതിനൊന്നും പകരമാവുന്നില്ല.
അതൊന്നും ഒരിക്കലും തിരിച്ചു കിട്ടാനും പോകുന്നില്ല.ആരേയും പഴിച്ചിട്ട് കാര്യമില്ല.ഞാന്‍ തന്നെ
ഒരു കാരണമാണ് ഈ വനവാസത്തിന്.ദിനരാത്രങ്ങള്‍ ഒന്നിനെയും കാത്തുനില്‍കാതെ ഓടിമറയുമ്പോള്‍
കാവും,ഉത്സവവും,ഓണവും വിഷുവും,മഴയും ,മഴക്കാലവും എല്ലാം മനസ്സില്‍ എന്നും ഓര്‍മ്മകളിലൂടെ
നൊമ്പരം മാത്രം സമ്മാനിക്കുന്നു.എന്നും ഒരേ ജീവിതചര്യകള്‍,കണ്ടുമടുക്കുന്ന മുഖങ്ങള്‍,പറഞ്ഞു പഴകിയ വാക്കുകള്‍.ഇവിടെ ഇങ്ങനെ ജീവിച്ചു തീരുന്നു.മെഴുകുതിരി ഒലിച്ചിറങ്ങുന്നതു പോലെ നല്ലൊരു യൗവനം
ആര്‍ക്കും ഇല്ലാതെ ജീവിച്ചു തീര്‍ക്കുന്നു.എന്റെ നഷ്ടങ്ങളില്‍ എഴുതിചേര്‍ക്കാന്‍ ഒരു ദിവസം കൂടി കടന്നുപോകുന്നു.എന്നിലെ സ്വകാര്യത പോലും നഷ്ട്പ്പെടുന്നു.എനിക്ക് എന്നെ നഷ്ട്പ്പെടുകയാണ്,എന്നിലെ നല്ലൊരു യൗവനവും.

Thursday, 5 May 2011

ചീട്ടുകളി /ചായ /ബണ്‍ / പിന്നെ ഞങ്ങളും.

ഇതും എന്റെ ഒരു ബാല്യകാല സ്മരണയാണ് .എന്റെ വീടിനടുത്താണ് എന്റെ അമ്മയുടെ അമ്മാവന്‍ (ബാലന്‍ ) താമസിച്ചിരുന്നത്.വീടിനടുത്തായി തന്നെ അമ്മാവന്‍ ഒരു ചെറിയ പലചരക്കു കടയും, അതിനോടൊപ്പം ചായയും ചെറു പലഹാരങ്ങളും വിറ്റിരുന്നു.പക്ഷേ ഇതിനൊക്കെ പുറമേ മാമനും കൂടി ഹരം പിടിച്ച കാര്യമായിരുന്നു അവിടെ നടന്നിരുന്ന ചീട്ടുകളി.കാശ് വെച്ചായിരുന്നു കളി. കളി നടന്നിരുന്നത് മാമന്റെ കടയില്‍ ആയതിനാല്‍ കാശിനു പുറമേ ചായയും,ബണ്‍ ,അല്ലെങ്കില്‍ എന്തെങ്കിലും പലഹാരങ്ങളും നിര്‍ബന്ധമായിരുന്നു.കളിക്കാനുള്ള സൗകര്യം കൊടുക്കുന്നതിന്‍ ബാലന്‍ മാമനുള്ള ഓഫര്‍ ആയിരുന്നു ഇത്. മിക്കവാറും ദിവസങ്ങളില്‍ ഒന്നും അറിയില്ലെങ്കില്‍ കൂടി ഞാനും എന്റെ കൂട്ടുകാരും അവിടെ കാഴ്ചക്കരായിരുന്നു.ഒരോ കളിക്കാരേയും ചുറ്റിപറ്റി അവരുടെ ചീട്ടുകള്‍ പെറുക്കിവെക്കലായിരുന്നു ജോലി. ആരുടെ കൂറ്റെ ആണോ നില്‍ക്കുന്നത് അയാള്‍ ജയിച്ചാല്‍ ആ ചായയും പലഹാരവും അവരുറ്റെ കൂടെയിരിക്കുന്ന കുട്ടികള്‍ക്ക് നല്‍കും.അങ്ങനെ ഞാന്‍ മിക്കവാരും ലോട്ടറിക്കാരന്‍ ഔക്കര്‍ക്കയുടെ പക്ഷം പിടിച്ചിരുന്നു.ചീട്ടുകളിയിലെ കേമനായിരുന്നു ഔക്കര്‍ക്ക എന്ന ലോട്ടറിക്കാരന്‍.മിക്കവാറും പുള്ളി തന്നെ ജയിക്കുമെന്നതിനാല്‍ ആ വകയില്‍ കുറേ ചായയും പലഹാരവും തിന്ന് വയറ് നിറയ്ക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിരുന്നു.പോയകാലങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ആ പീടികയും ചീട്ടുകളിയുമൊക്കെ മനസ്സില്‍ രസമുള്ള ഓര്‍മ്മകള്‍ ആണ്.

Tuesday, 3 May 2011

സന്തോഷ് പണ്ഡിത്തിനൊപ്പം എന്റെ ചില ഓര്‍മ്മകളും

കാര്യം എന്തൊക്കെയായാലും നമ്മുടെ സന്തോഷ് പണ്ഡിത്തിന്റെ അംഗനവാടി ടീച്ചറേ എന്ന പാട്ടും അതിലെ ദ്രിശ്യങ്ങളും കണ്ടപ്പോള്‍ മനസ്സ് അറിയാതെ ഓടിയത് വര്‍ഷങ്ങള്‍ പിന്നോട്ടാണ്.ഞാന്‍ നടന്നു തുടങ്ങിയ കാലത്തിലേക്ക്. കണ്ണൂര്‍ ജില്ലയിലെ ഒരു തനി നാട്ടിന്‍പുറത്തേക്ക് . കുറ്റിക്കോലിനടുത്ത് ഉടുപ്പ എന്ന് പേരായ ശാന്ത സുന്ദരമായ ഒരു ഗ്രാമം.വ്യക്തി വിരോധങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നു അവിടെ.എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഞാന്‍ പറയാന്‍ പോയത് അതൊന്നും അല്ല. അന്ന് ഞാനും എന്റെ പെങ്ങളും (അഛ്ന്റെ ജേഷ്ട്യ്ന്റെ മകള്‍ ) പിന്നെ ഞങ്ങളുടെ അടുത്തുള്ള രണ്ട് സമപ്രായക്കരായ കുട്ടികളും ആണ് പോയിക്കൊണ്ടിരുന്നത്. ശ്യാമള ടീച്ചര്‍ ആയിരുന്നു ഞങ്ങളുടെ അംഗനവാടി ടീച്ചര്‍,സ്നേഹസമ്പന്നയായ ഒരു അമ്മതന്നെ ആയിരുന്നു ടീച്ചര്‍ . അത്യാവശ്യം വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ മിക്കാവാറും ബന്ധുക്കള്‍ പലരും വരുമായിരുന്നു. പലപ്പോഴും ടീച്ചര്‍ ബോര്‍ഡിലേക്കോ മറ്റെന്തെങ്കിലും ചെയ്തു വരുമ്പോഴേക്കും എന്നെയും പെങ്ങളേയും കാണാറില്ല.കാരണം അംഗനവാടിയില്‍ ഇരുന്നാല്‍ കാണാം വീട്ടിലേക്ക് പോകുന്നവരെ.കണ്ടാല്‍ പിന്നെ ഒന്നും നോക്കാനില്ലെ ഒരൊറ്റ ഓട്ടം തന്നെ.ഈ ഒളിച്ചോട്ടം സ്ഥിരം ആയപ്പോള്‍ പിന്നെ ടീച്ചര്‍ക്കും അതു ശീലമായി,കണ്ടില്ലെങ്കിലും പരിഭ്രാന്തിയൊന്നും ഇല്ല.വീട്ടിലെത്തിക്കാണും എന്ന് തീര്‍ച്ച.എന്തായാലും വൈകുന്നേരം ആകുമ്പോള്‍ ഉപ്പുമാവ് വീട്ടിലെത്തിയിരിക്കും.കാരണം അവിടെ ഉപ്പുമാവ് വെച്ചിരുന്നത് എന്റെ അയല്‍വാസിയായ ഒരു ചേച്ചിയാണ്. ഇന്നും ഞാന്‍ നാട്ടിലെത്തിയാല്‍ ആ അംഗനാവാടിയില്‍ പോകാറുണ്ട്.ഉപ്പുമാവും കഴിക്കാറുണ്ട് .എന്തായാലും ഒരിക്കല്‍ കൂടി സന്തോഷ് പണ്ഡിത്തിന് നന്ദി.
"പറ്റില്ല പറ്റില്ല തീരേ പറ്റില്ല"

Monday, 2 May 2011

ഇനി ഞാന്‍ നടക്കട്ടേ

നടക്കട്ടെ ഞാന്‍ ഇനിയുമൊരല്പ ദൂരം
കുളിരേകുന്നൊരു തണല്‍ മരം തേടി
എന്നെ കല്ലെറിയാത്തൊരു മനുഷ്യരെ തേടി
വിഷമില്ലാത്തൊരു ഭക്ഷണം തേടി
നീതി നിഷേധിക്കാത്തൊരു കോടതി തേടി
നന്മവറ്റാത്തൊരു സൗഹ്രിദം തേടി...