Friday, 22 April 2011

മൗനം

ഞാന്‍ കാണുമ്പോഴൊക്കെ അവള്‍ അങ്ങനെ ആയിരുന്നു.ആരോടും ഒന്നും മിണ്ടാതെ സ്കൂള്‍ വരാന്തകളുടെ ഒരു മൂലയില്‍ ഒറ്റപ്പെട്ട ഒരു കിളിയെ പോലെ ആരോടും മിണ്ടാതെ..പേരിനുപോലും അവളൊന്ന് ചിരിച്ചു കണ്ടിട്ടില്ല. കണ്ണുകളില്‍ എപ്പോഴുംതങ്ങി നില്‍ക്കുന്ന കണ്ണുനീര്‍.അത് അടര്‍ന്ന് വീഴാതിരിക്കാന്‍ അവളും നന്നേ പാടുപെട്ടിരുന്നു.ആരും അവളുടെ ഏകാന്തതയെ ശല്ല്യം ചെയ്യാന്‍ പോയില്ല.ഒരു ഉച്ചനേരത്ത് ഞാന്‍ അവളുടെ അടുത്തേക്ക് ചെന്നു.പലതും ചോദിച്ചു മറുപടിയായി ഒന്നും തന്നെ എനിക്ക് കിട്ടിയില്ല.ഒടുവില്‍ ഒരല്പം ദേഷ്വത്തോടെ ഞാന്‍ പറഞ്ഞു" നീ എന്ത പൊട്ടത്തിയാണോ,ഒന്നും സംസാരിക്കാതിരിക്കാന്‍ , ഈ പൊട്ടത്തിക്കാരാണ് ഇവിടെ അഡ്മിഷന്‍ കൊടുത്തേ".അതുകേട്ട ഉടന്‍ അവളുടെ ചുണ്ടില്‍ ആദ്യമായി ഒരു നേര്‍ത്ത പുഞ്ചിരിയെങ്കിലും ഞാന്‍ കണ്ടു.പൊടുന്നനേ അത് കാര്‍മേഘം കൊണ്ട് മൂടി അവളിലെ കണ്ണുനീര്‍ മഴപെയ്യിച്ചു.അവള്‍ ക്ലാസിലേക്ക് ഓടി. ഈ പെണ്ണിനിതെന്താ വട്ടാണോ എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.പിറ്റേന്ന് രാവിലെ ഞാന്‍ അവളെ കണ്ടു.ഇതുവരെ സമ്മാനിക്കാത്ത ഒരു സൗഹ്രിദത്തിന്റെ മന്ദഹാസം എനിക്ക് തന്ന് അവള്‍ നടന്നുപോയി.പക്ഷേ ആ ചിരിയിലും ആരും കാണതെ പോകുന്ന ഒരു വേദനയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.വീണ്ടും ഞാന്‍ അവളുടെ ഏകാന്തതയെ അലോസരപ്പെടുത്തി.സംസാരിച്ചു തുടങ്ങി.ഒടുവില്‍ ആരോടെങ്കിലും മനസ്സ് തുറക്കാന്‍ കാത്തിരുന്ന പോലെ അവളെന്നോട് എല്ലാം പറഞ്ഞു.സ്വപ്നങ്ങളെല്ലാം നഷ്ട്മാക്കിയ അവളുടെ തലവിധിയെ സ്വയം പഴിച്ചുകൊണ്ട്.ഒരു പക്ഷേ ദൈവത്തിനേ പോലും ശപിച്ചുകൊണ്ട്.രണ്ടാമത്തെ വയസ്സില്‍ അമ്മ മരിച്ചു.ചെറിയൊരു നെഞ്ചുവേദനയായിരുന്നു.പെട്ടെന്നാണ് അത് കൂടിയതും മരണത്തിലേക്ക് അവര്‍ യാത്രയായതും.പിന്നെ അച്ഛനും ഒരു ജേഷ്ടനും.മദ്യപാനം ഒരു തൊഴിലാക്കി മാറ്റിയ അച്ചന്‍.തന്റെ അനുജത്തിയുടെ ഭാവിമാത്രം സ്വപ്നം കണ്ട ആ ജേഷ്ടന്‍ എട്ടാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി നാടന്‍ പണിക്ക് പോയിത്തുടങ്ങി.ഇതിനിടയില്‍ അച്ചന്‍ വേറെ കല്ല്യാണം കഴിച്ച് പോയി.എങ്കിലും എന്നും അവളുടെ സ്വപ്നങള്‍ക്ക് താങ്ങായി ആ ഏട്ടനുണ്ടായിരുന്നു.അവന്റെയും ആഗ്രഹം അത്രമാത്രമായിരുന്നു.അച്ചനുണ്ടാക്കിയ കടബാധ്യതകള്‍ തീര്‍ത്ത് അനിയത്തിയെ ഒരു നല്ല ചെറുക്കന്റെ കയ്യില്‍ അന്തസ്സായി ഏല്പ്പിക്കുക.കാലം പിന്നിലേക്ക് മറഞ്ഞുകൊണ്ടിരുന്നു.ജീവിതം തരക്കേടില്ലാതെ നീങ്ങികൊണ്ടിരുന്നു.പത്താം ക്ലാസില്‍ നല്ല മാര്‍ക്കോടെ പാസ്സായി അവള്‍ .അവളുടെയും ഏട്ടന്റെയും സ്വപ്നങ്ങളിലേക്ക് ഇനി വര്‍ഷങ്ങളുടെ ദൂരം മാത്രം.അങ്ങനെ അവള്‍ പതിനൊന്നാം തരത്തിലേക്ക് അഡ്മിഷന്‍ വാങ്ങി.സ്കൂള്‍ തുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.ഒരു ഉച്ചയുറക്കത്തില്‍ നിന്നും അവളെഴുന്നേറ്റത് അവളുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്ന ഒരു വാര്‍ത്തകേട്ടാണ്.ഏട്ടന്‍ കിണറു പണിക്കിടയില്‍ വീണ് അരയ്ക്ക് താഴെ തളര്‍ന്നു പോയിരിക്കുന്നു.ആ പാവം ഏട്ടന്റെയും ,അനിയത്തിയുടെയും
കൊച്ചു കൊച്ചു സന്തോഷങ്ങളിലേക്ക് ഇരുട്ടു വീണു തുടങ്ങി.ജീവിതത്തിലെ സ്വപ്നങ്ങളെല്ലാം അസ്തമിക്കുന്നു.
പേരിനുമാത്രമുള്ള ബന്ധുക്കള്‍ എത്രകണ്ട് തണലാകും.ഇതെല്ലാം പറഞ്ഞ് തീരുംവരെ മാത്രമേ അവളുടെ കണ്ണീരിനു തടയിടാന്‍ അവള്‍ക്ക് കഴിഞ്ഞുള്ളൂ.കേട്ടു കഴിഞ്ഞപ്പോള്‍ എന്റെ കണ്ണും നിറഞ്ഞിരുന്നു.അന്നത്തെ രാത്രിയില്‍ മനസ്സില്‍ മുഴുവന്‍ അവളുടെ വേദനകളായിരുന്നു,നിസ്സഹായമായ ഒരു പെണ്‍കുട്ടിയുടെ മൗനമായിരുന്നു..അവളുടെ മനസ്സിനും കാണില്ലേ സ്വപ്നങ്ങളും ,പ്രണയവും എല്ലാം..

No comments:

Post a Comment