Tuesday, 3 May 2011

സന്തോഷ് പണ്ഡിത്തിനൊപ്പം എന്റെ ചില ഓര്‍മ്മകളും

കാര്യം എന്തൊക്കെയായാലും നമ്മുടെ സന്തോഷ് പണ്ഡിത്തിന്റെ അംഗനവാടി ടീച്ചറേ എന്ന പാട്ടും അതിലെ ദ്രിശ്യങ്ങളും കണ്ടപ്പോള്‍ മനസ്സ് അറിയാതെ ഓടിയത് വര്‍ഷങ്ങള്‍ പിന്നോട്ടാണ്.ഞാന്‍ നടന്നു തുടങ്ങിയ കാലത്തിലേക്ക്. കണ്ണൂര്‍ ജില്ലയിലെ ഒരു തനി നാട്ടിന്‍പുറത്തേക്ക് . കുറ്റിക്കോലിനടുത്ത് ഉടുപ്പ എന്ന് പേരായ ശാന്ത സുന്ദരമായ ഒരു ഗ്രാമം.വ്യക്തി വിരോധങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമയോടെ കഴിയുന്നു അവിടെ.എന്റെ കുട്ടിക്കാലം അവിടെയായിരുന്നു. ഞാന്‍ പറയാന്‍ പോയത് അതൊന്നും അല്ല. അന്ന് ഞാനും എന്റെ പെങ്ങളും (അഛ്ന്റെ ജേഷ്ട്യ്ന്റെ മകള്‍ ) പിന്നെ ഞങ്ങളുടെ അടുത്തുള്ള രണ്ട് സമപ്രായക്കരായ കുട്ടികളും ആണ് പോയിക്കൊണ്ടിരുന്നത്. ശ്യാമള ടീച്ചര്‍ ആയിരുന്നു ഞങ്ങളുടെ അംഗനവാടി ടീച്ചര്‍,സ്നേഹസമ്പന്നയായ ഒരു അമ്മതന്നെ ആയിരുന്നു ടീച്ചര്‍ . അത്യാവശ്യം വലിയൊരു കൂട്ടുകുടുംബമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് തന്നെ മിക്കാവാറും ബന്ധുക്കള്‍ പലരും വരുമായിരുന്നു. പലപ്പോഴും ടീച്ചര്‍ ബോര്‍ഡിലേക്കോ മറ്റെന്തെങ്കിലും ചെയ്തു വരുമ്പോഴേക്കും എന്നെയും പെങ്ങളേയും കാണാറില്ല.കാരണം അംഗനവാടിയില്‍ ഇരുന്നാല്‍ കാണാം വീട്ടിലേക്ക് പോകുന്നവരെ.കണ്ടാല്‍ പിന്നെ ഒന്നും നോക്കാനില്ലെ ഒരൊറ്റ ഓട്ടം തന്നെ.ഈ ഒളിച്ചോട്ടം സ്ഥിരം ആയപ്പോള്‍ പിന്നെ ടീച്ചര്‍ക്കും അതു ശീലമായി,കണ്ടില്ലെങ്കിലും പരിഭ്രാന്തിയൊന്നും ഇല്ല.വീട്ടിലെത്തിക്കാണും എന്ന് തീര്‍ച്ച.എന്തായാലും വൈകുന്നേരം ആകുമ്പോള്‍ ഉപ്പുമാവ് വീട്ടിലെത്തിയിരിക്കും.കാരണം അവിടെ ഉപ്പുമാവ് വെച്ചിരുന്നത് എന്റെ അയല്‍വാസിയായ ഒരു ചേച്ചിയാണ്. ഇന്നും ഞാന്‍ നാട്ടിലെത്തിയാല്‍ ആ അംഗനാവാടിയില്‍ പോകാറുണ്ട്.ഉപ്പുമാവും കഴിക്കാറുണ്ട് .എന്തായാലും ഒരിക്കല്‍ കൂടി സന്തോഷ് പണ്ഡിത്തിന് നന്ദി.
"പറ്റില്ല പറ്റില്ല തീരേ പറ്റില്ല"

No comments:

Post a Comment